Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Wildlife Protection Bill

വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് അനുമതി: എംപിമാർ ഇടപെടണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: വന്യജീവി സംരക്ഷണ ഭേദഗതി ബില്ലിന് രാഷ്‌ട്ര പതിയിൽനിന്ന് അനുമതി ലഭ്യമാക്കാനുള്ള ഇടപെടൽ സംസ്ഥാത്തു നിന്നുള്ള എംപിമാർ നടത്തണമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. എംപിമാരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.

1972ലെ വന്യജീവി സംരക്ഷണ നിയമത്തിലെ 11-ാം വകുപ്പിൽ നിരവധി തടസങ്ങളുണ്ട്. ഇവ ലഘൂകരിക്കുന്ന നിയമഭേദഗതി ബിൽ നിയമസഭ പാസാക്കിയിരുന്നു.ഈ നിയമം പ്രാബല്യത്തിലാവാൻ രാഷ്‌ട്രപതിയുടെ അനുമതി ആവശ്യമാണ്. ഇത് എത്രയും വേഗം ലഭ്യമാക്കുന്നതിന് ആവശ്യമായ ഇടപെടൽ എംപിമാർ നടത്തണമെന്ന് ഓണ്‍ലൈനായി നടത്തിയ യോഗത്തിൽ മുഖ്യമന്ത്രി അഭ്യർഥിച്ചു.

മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിന് കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കീഴിൽ 620 കോടി രൂപയുടെ പ്രത്യേക കേന്ദ്രസഹായം ലഭ്യമാക്കണമെന്നും വന്യജീവിയുടെ ആക്രമണങ്ങൾ നേരിട്ടവർക്ക് നൽകേണ്ട നഷ്ടപരിഹാരത്തിന്‍റെ കേന്ദ്രവിഹിതം അനുവദിപ്പിക്കുന്നതിനുള്ള നടപടി വേണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. മേപ്പാടി - ചൂരൽമല ദുരന്തബാധിത മേഖലയുടെ പുനർനിർമാണത്തിനായി 2,221.03 കോടി രൂപയുടെ സഹായമാണ് കേന്ദ്രത്തോട് അഭ്യർഥിച്ചത്.

കേന്ദ്രസഹായമായി 260.56 കോടി രൂപ മാത്രമേ സംസ്ഥാനത്തിന് ലഭ്യമായിട്ടുള്ളൂ. അർഹമായ സാന്പത്തിക സഹായം ലഭ്യമാക്കുന്നതിനായി ശക്തമായ സമ്മർദം ചെലുത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.

2024-25, 25-26 സാന്പത്തിക വർഷങ്ങളിൽ സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധിയിൽ നിന്നും കേന്ദ്ര സർക്കാർ വെട്ടിക്കുറച്ച തുകകളായ 6,757 കോടി രൂപയും, 3,323 കോടി രൂപയും പുനഃസ്ഥാപിക്കാനും എംപിമാർ ഇടപെടൽ നടത്തണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. യോഗത്തിൽ മന്ത്രിമാരും എംപിമാരും ഉദ്യോഗസ്ഥരും പങ്കെടുത്തു.

Latest News

Corehub Up